മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആണ് തന്മാത്ര. 2005 ൽ പുറത്തിറങ്ങിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നിരവധി നിരൂപക പ്രശംസ ആണ് ചിത്രം നേടിയത്. ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്നും മോഹൻലാലിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായി മലയാള സിനിമയിൽ വാഴ്ത്തപ്പെടുന്നു. മീര വാസുദേവൻ ആണ് ചിത്രത്തിൽ നായികയായി എത്തിയത്. ഇവരെ കൂടാതെ ചിത്രത്തിൽ നെടുമുടി വേണു, അർജുൻ ലാൽ, ബേബി നിരഞ്ജന, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ചിത്രം പുറത്തിറങ്ങിയിട്ട് ഇപ്പോൾ 17 വര്ഷം പൂർത്തിയായിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സുനിൽ കോലാട്ടുകൂടി ചെറിയാൻ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 150 ദിവസം തീയറ്ററിൽ ഓടുകയും ആ വർഷം സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്‌ത ‘തന്മാത്ര’ റിലീസ് ചെയ്‌തിട്ട് ഇന്ന് 17 വർഷം. ‘മറവിയുടെ കോട്ടയ്ക്ക് മേൽ പുതിയ പൂപ്പലുകൾ മുളച്ചു’ എന്ന് പദ്‌മരാജൻ മറവിയെക്കുറിച്ചെഴുതിയ ഓർമ്മ എന്ന ചെറുകഥയാണ് ബ്ലെസ്സിയുടെ ‘തന്മാത്ര’യ്ക്കാധാരം. സെഞ്ച്വറി ഫിലിംസിന്റെ രാജു മാത്യുവാണ് നിർമ്മാണം.
അൽസ് ഹൈമേഴ്‌സ് രോഗാവസ്ഥയിലുള്ള രമേശൻനായരെ ജീവിപ്പിച്ചതിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ശേഷം മോഹൻലാൽ പറഞ്ഞത് അദ്ദേഹത്തിന്റെ അച്ചന്റെ തലയ്‌ക്കേറ്റ ക്ഷതം അച്ഛനിൽ വരുത്തിയ മാറ്റങ്ങൾ. പ്രത്യേകിച്ച് നാക്ക് നീട്ടുന്നതൊക്കെ. അഭിനയത്തിൽ സ്വാധീനിച്ചുവെന്നാണ്. റിലീസായി രണ്ടോ മൂന്നോ ദിവസം മോഹൻലാൽ നഗ്നനായി അഭിനയിച്ച സീൻ ഉണ്ടായിരുന്നു.
അത് സെൻസർ ചെയ്‌ത് കളയുകയായിരുന്നു. കൈതപ്രം-മോഹൻ സിത്താര ടീമിന്റെ നല്ല ഗാനങ്ങളുണ്ടായിരുന്നു. ‘ഇതളൂർന്നു വീണ പനിനീർ ദളങ്ങൾ’ ജയചന്ദ്രനെ കൂടാതെ മോഹൻലാലും പാടി. കാറ്റ് വെളിയിടെ കണ്ണമ്മാ എന്ന ഗാനത്തിലെ തമിഴ് വരികൾ തമിഴ് കവി ഭാരതിയാറുടെ കവിതയിൽ നിന്നുമുള്ള ഒരു ഭാഗമാണ് എന്നുമാണ് പോസ്റ്റിൽ ആരാധകൻ പറയുന്നത്.