ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ ചലച്ചിത്ര അഭിനേത്രിയാണ് സംയുക്ത മേനോന്‍. പാലക്കാട്ടു സ്വദേശിനിയായ താരം എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചില ഫോട്ടോകള്‍ കണ്ട് ഒരു ഫോട്ടോഗ്രാഫര്‍ സംയുക്തയെ കവര്‍ഗേളായി ക്ഷണിക്കുകയായിരുന്നു. ആ ഫോട്ടോഷൂട്ടിലൂടെ പോപ്‌കോണ്‍ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപെട്ടു. ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. 2018ല്‍ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തയാവുന്നത്.
അപ്രതീക്ഷിതമായാണ് ചിത്രത്തിലേക്ക് എത്തുന്നത്.നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ലില്ലി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.എന്നാല്‍ ആദ്യം റിലീസ് ചെയ്തത് തീവണ്ടിയായിരുന്നു. പെണ്ണിന്റെ സഹന ശക്തിയെ കുറിച്ച് പറയുന്ന ചിത്രത്തില്‍ ഒരു ഗര്‍ഭിണിയായിട്ടാണ് സംയുക്ത അഭിനയിച്ചത്. പ്രസവിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, ഗര്‍ഭിണിയായ യുവതിയെ ഒരു കൂട്ടം ആളുകള്‍ തട്ടികൊണ്ട്, പോവുന്നതും അവിടുന്ന് രക്ഷപെടുന്നതിനായി ആ യുവതി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.
കുറച്ച് ദിവസങ്ങളായി താരത്തിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ആണ് ഉയർന്നു വരുന്നത്, ഇപ്പോൾ താരത്തിനെകുറിച്ച് സിനിഫൈൽ എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, പോസ്റ്റിൽ പറയുന്നത് ഇങ്ങനെ സംയുക്തയെ സാന്ദ്ര തോമസ് എന്ന നിർമ്മാതാവ് ആദ്യമായി കാണുന്നത് എടക്കാട് ബറ്റാലിയൻ സെറ്റിൽ വെച്ചാണ് എന്ന് ഓർക്കുന്നു . നിശ്ചയിച്ചു ഉറപ്പിച്ച ശമ്പളത്തിന്റെ 65% മാത്രമേ സംയുക്തക്കു കൊടുക്കാൻ അന്ന് സാന്ദ്ര തോമസ് എന്ന നിർമ്മാതാവിന് സാധിച്ചിട്ടൊള്ളു. സ്വാഭാവികമായി സംയുക്തയെ വിളിച്ചു കുറച്ചു സമയം ആവശ്യപ്പെട്ടു ഒരു മടിയും പറയാതെ അതിനെന്താ ചേച്ചി നമ്മുടെ സിനിമയല്ലേ കുഴപ്പമില്ല എന്നായിരുന്നു മറുപടി.
സിനിമ റിലീസായി രണ്ടാമത്തെ ദിവസം സംയുക്ത ഒരു മെസ്സേജ് അയച്ചു . ചേച്ചി നമ്മുടെ സിനിമ അത്ര വിജയിച്ചില്ല എന്നെനിക്കറിയാം ചേച്ചിക്ക് സാമ്പത്തികമായി നമ്മുടെ സിനിമ ഗുണം ചെയ്തിട്ടുണ്ടാവില്ല അതുകൊണ്ടു എനിക്ക് തരാനുള്ള ബാലൻസ് പൈസ എനിക്ക് വേണ്ട . ചേച്ചി എത്ര നിർബന്ധിച്ചാലും അത് ഞാൻ വാങ്ങില്ല . നമ്മുക്ക് അടുത്തൊരു അടിപൊളി പടം ഒരുമിച്ചു ചെയ്യാം . സത്യത്തിൽ മറ്റൊരാളുടെ ഉയർച്ചയിൽ കുറ്റം പറയാൻ എല്ലാര്ക്കും പറ്റും നല്ലത് പറയാനാണ് കഷ്ടം . സത്യസന്ധമായ വിലയിരുത്തൽ നടത്തിയതിന് നന്ദി സാന്ദ്ര ചേച്ചി