അൻവർ റഷീദിന്റെ സംവിധാനത്തിൽ മമ്മൂട്ടി, റഹ്മാൻ, മനോജ് കെ. ജയൻ, രഞ്ജിത്ത്, ഭീമൻ രഘു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാള ചലച്ചിത്രമാണ് രാജമാണിക്യം. വലിയ വീട്ടിൽ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ സിറാജ് വലിയ വീട്ടിൽ നിർമ്മിച്ച ഈ ചിത്രം വലിയ വീട്ടിൽ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി.എ. ഷാഹിദ് ആണ്. ഈ ചലച്ചിത്രത്തിൽ, മമ്മൂട്ടിയുടെ തിരുവനന്തപുരം ശൈലിയിലുള്ള സംഭാഷണ രീതി ശ്രദ്ധേയമാണ്. ഇന്ന് ചിത്രം ഇറങ്ങിയിട്ട് പതിനേഴു വർഷങ്ങൾ തികയുകയാണ്,
ഇപ്പോൾ സിനിമയുടെ പതിനേഴു വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ അമി എന്ന ആരാധകൻ പങ്കുവെച്ചോരു പോസ്റ്റാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്, സിനിമ തുടങ്ങി ആദ്യ ഇരുപത് മിനിറ്റ് സായികുമാർ ഒറ്റയ്ക്ക് തോളിലേറ്റി കൊണ്ട് പോകുന്നുണ്ടെങ്കിലും ഉള്ളിൽ ചെറിയൊരു ആകാംക്ഷയും പേടിയും ഉണ്ടായിരുന്നു എന്നാണ് തന്റെ പോസ്റ്റിൽ ഈ യുവാവ് പറയുന്നത്, അത് മാത്രമല്ലകാരണം തിരുവനന്തപുരം സ്ലാങ് ഏത് രീതിയിൽ പ്രേക്ഷകർ എടുക്കുമെന്നും മമ്മൂട്ടി അതെങ്ങിനെ കൈകാര്യം ചെയ്യുമെന്നും അറിയില്ലല്ലോ.
വില്പത്രം വായിക്കുമ്പോൾ മണിയൻ പിള്ള രാജുവിന്റെ സംശയം മുതൽ ആളാരാണെന്ന് ചോദ്യത്തിനുള്ള മറുപടിയായി കർണാടകയിലെ ബെല്ലാരിയിലുള്ള പോത്ത് കച്ചവടക്കാരൻ എന്ന് പറയും വരെയുള്ള ഇൻട്രോ ബിൽഡപ്പൊക്കെ ഇന്നും ഒരു പക്കാ കച്ചവട സിനിമക്കുള്ള ബെഞ്ച് മാർക്ക് തന്നെയാണ് എന്നും ഇയാൾ അഭിപ്രായപ്പെടുന്നു. രാജമാണിക്യത്തിൽ ഡയലോഗ് മുതൽ എല്ലാ സംശയവും കാറ്റിൽ പറത്തി പടം ടോപ്പ് ഗിയറിൽ കുതിക്കുന്ന കാഴ്ച്ചക്കാണ് പിന്നീട് സാക്ഷ്യം വഹിച്ചത്. എന്നാണ് ഇയാൾ വ്യക്തമാക്കുന്നത്.
